Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, മേയ് 30, 2013

P.Raghavan


നാടകാന്തം നോവലിസ്റ്റ് 
ഹൈസ്‌കൂള്‍  വിദ്യാര്‍ത്ഥികള്‍ക്ക്  1957 -- 58 കാലത്ത് ഏര്‍പ്പെടുത്തിയ ആറ്
പി.രാഘവന്‍
രൂപ ഫീസിനെതിരെ നാടുനീളെ അതിശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടക്കുന്ന സമയം.  ഈ അനീതിക്കെതിരെ നാടകത്തിലൂടെ പ്രതികരിക്കാന്‍ മൊകേരിയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍  തീരുമാനിച്ചു. മൊകേരി ദേശീയ വായനശാല ഉദ്ഘാടനഭാഗമായി 'കാലത്തിന്റെ പോക്ക് ' എന്ന നാടകം അരങ്ങേറി.   നാടകം തുടങ്ങുന്നതുവരെ കുട്ടികളുടെ നാടകമായി മാത്രം കണ്ട പലരും നാടകം കഴിഞ്ഞയുടന്‍ രചയിതാവിനെയും, സംവിധായകനെയും, മികച്ച അഭിനേതാവിനെയും തിരക്കി സ്റ്റേജിനു പിന്നിലെത്തി. രചനയും, സംവിധാനവും, നിര്‍വ്വഹിച്ചതും, അഭിനയത്തിലൂടെ കാണികളുടെ മനസ്സില്‍ സ്ഥാനം പിടിച്ചതും ഒരാള്‍തന്നെ. അത് രാഘവന്‍ എന്ന എട്ടാം ക്ലാസുകാരന്‍.  കാണികളുടെ മാത്രമല്ല അന്ന് അവിടെ പങ്കെടുത്ത വിശിഷ്ടവ്യക്തികളുടെ പ്രശംസയ്ക്കും പാത്രമായി രാഘവന്‍. തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച്  തലശ്ശേരിക്കടുത്ത  കോപ്പാലത്തെ ശ്രുതിലയത്തിലെ   എഴുപതുകാരനായ പി. രാഘവന്‍ ഇന്നറിയപ്പെടുന്നത്  നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ വിശേഷണങ്ങളിലൂടെയാണ്. 
    ആദ്യ നാടകത്തിന് കിട്ടിയ അംഗീകാരം കൂടുതല്‍ നാടകങ്ങളെഴുതാന്‍  പ്രേരണയായി . കെ. തായാട്ടുമായുള്ള ചങ്ങാത്തം  നാടകവുമായി കൂടുതല്‍ അടുപ്പിച്ചു.ആറ് വലിയ നാടകവും,അഞ്ച് ഏകാംഗനാടകവും, 'സിംഹാസനം' എന്ന സിമ്പോളിക്ക് നാടവും രചിച്ചിട്ടുണ്ടണ്ട്. സിംഹാസനം 25ഓളം വേദികളില്‍ കളിച്ചു.  സ്‌കൂള്‍ നാടകമത്സരത്തിന് സിംഹാസനം അരങ്ങേറിയപ്പോള്‍ നിരവധി അംഗീകാരങ്ങള്‍ നേടി. മിക്ക നാടകങ്ങളും ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണ്. രാഘവന്‍ എഴുതിയ പല  നാടകങ്ങളുടെയും സംവിധായകന്‍ അദ്ദേഹം തന്നെയാണ് കൂടാതെ മറ്റ് എഴുത്തുകാരുടെ നാടകങ്ങളും  സംവിധാനം ചെയ്തിട്ടുണ്ടണ്ട്. അതിനിടെയാണ് ചെറുകഥകളും എഴുതാന്‍ തുടങ്ങിയത്. 
      ടി. എന്‍. ഗോപിനാഥന്‍ നായര്‍, തിക്കോടിയന്‍, കെ. തായാട്ട്, സി. പി. ആന്റണി, സ്വാമി ബ്രഹ്മവ്രതന്‍, സി. ആര്‍. ചന്ദ്രന്‍ എന്നിവരുടെ  നാടകങ്ങളില്‍ രാഘവന്‍ പ്രധാന കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചു.തമിഴ്‌നാട്  ഈറോഡിലെ മലയാളി സമാജത്തിന്റെ മിക്കനാടകങ്ങളിലും അഭിനയിച്ചിട്ടുണ്ടണ്ട്.  വിദേശത്ത് ജോലിതേടിപ്പോയി  പിന്നെ യാതൊരു വിവരങ്ങളും ഇല്ലാതായ ഒരു വ്യക്തിയുടെ കുടുംബത്തെ  ആധാരമാകി 2006ല്‍ നിര്‍മ്മിച്ച ടെലിഫിലിമാണ് 'തീരം തേടുന്ന പക്ഷി'.ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് രാഘവനാണ്. അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ചത്  രാഘവന്റെ ഏകമകനും, സിനിമ ,  സീരിയല്‍ , നാടക പ്രവര്‍ത്തകനുമായ  വി. ഒ. മനോജ് കുമാറാണ്.
     'നിഴലിനെ തേടി' എന്ന ചെറുകഥാ സമാഹരം 2010 സപ്തംബറിലും 'നീലമേഘങ്ങള്‍' എന്ന ആദ്യനോവല്‍ 2012 ഡിസംബറിലും   പുറത്തിറങ്ങിയതോടെ രാഘവന്‍ എന്ന നാടകക്കാരന്‍  കഥാകൃത്തായി മാറി
      വൈദ്യശാസ്ത്രം പഠിച്ചപ്പോള്‍ മനുഷ്യജീവിതത്തെക്കുറിച്ച് പഠിക്കാന്‍ മറക്കുകയും മാനസിക വിഭ്രാന്തിയും, സംശയരോഗവും പിടിപെട്ട്  കുടുംബബന്ധം തകര്‍ന്ന ഒരു ഡോക്ടരുടെ ജീവിത കഥയാണ്'നീലമേഘങ്ങള്‍' എന്ന നോവല്‍. ഒരു വ്യക്തിയുടെ
ബാല്യകാലവും, വളര്‍ന്ന വഴികളും അയാളുടെ വ്യക്തിത്വത്തെ ഏറെ സ്വാധീനിക്കും എന്നതിന്റെ തെര്യപ്പെടുത്തല്‍ കൂടിയാണ് നോവലിന്റെ ഉള്ളടക്കം.
     പാരനോയിഡ് സൈക്കോസിസ് എന്ന മനോരോഗം പിടിപെട്ട ഡോ. മധു എന്ന കേന്ദ്ര കഥാപാത്രം  സര്‍വ്വ ലക്ഷണങ്ങളും അതിന്റെ ആധികാരികതയില്‍ തന്നെ കാണിക്കുന്നതിനാല്‍  ഈ നോവല്‍ മനോരോഗ ചികിത്സാ വിദഗ്ദ്ധരുള്‍പ്പടെയുള്ളവരില്‍  ഏറെ ചര്‍ച്ചയ്ക്ക്  വഴിതെളിയിക്കുന്നതാണെന്ന് തലശ്ശേരിയിലെ പ്രശസ്ത മനോരോഗ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. സി. കെ. ഗംഗാധരന്‍ പറഞ്ഞു.
    ആനുകാലികങ്ങളില്‍ നിരവധി ചെറുകഥകള്‍ എഴുതിയിട്ടുള്ള രാഘവന്റെ തിരഞ്ഞെടുത്ത ആറ് കഥകളാണ് 'നിഴലിനെ തേടി' എന്ന ചെറുകഥാ സമാഹാരത്തിലുള്ളത്. രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത് കൈരളി ബുക്‌സാണ്.  ജ്യോതിഷം, മന:ശാസ്ത്രം, ചിത്രരചന എന്നിവയില്‍ നല്ല പരിജ്ഞാനമുള്ള രാഘവന്‍ ഇപ്പോള്‍  പുതിയ നോവലിന്റെ പണിപ്പുരയിലാണ് .ജലച്ചായം എണ്ണച്ചായം എന്നിവയില്‍ നിരവധി ചിത്രങ്ങളും വരച്ചിട്ടുണ്ടണ്ട്. ഭാര്യ : പങ്കജാരാഘവന്‍
     നാടകത്തിനുള്ള സമഗ്ര സംഭാവന പരിഗണിച്ച് ചമ്പാട് ഗ്രാമ്യകവും, കഥാകാരനെന്നനിലയില്‍ മൂഴിക്കര യുവജന സാഹിത്യ സമാജം ആന്റ് ഗ്രന്ഥാലയവും അടുത്തിടെ രാഘവനെ ആദരിച്ചിരുന്നു. 
ഫോണ്‍ : 0490 2359347
(2013 മെയ് 30 ന് മാതൃഭൂമി കാഴ്ചയില്‍ പ്രസിദ്ധീകരിച്ച ലേഖനം)

വെള്ളിയാഴ്‌ച, മേയ് 24, 2013

Noorudeen or Noor uncle

ജീവിതം സംഗീതത്തില്‍ അര്‍പ്പിച്ച

നൂര്‍ അങ്കിള്‍

ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളടക്കം 5000ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക്  സംഗീതജ്ഞാനം പകര്‍ന്നുകൊടുത്തതിന്റെ നിര്‍വൃതിയിലാണ് ആറ് വര്‍ഷം മുന്നെ പ്രവാസി ജീവിതം അവസാനിപ്പിച്ച 64 കാരനായ നൂറുദ്ദീന്‍.   യു. എ. ഇ. യില്‍ ആദ്യ സംഗീത കോളജ് സ്ഥാപിച്ചതിന്റെ പെരുമ മലയാളിയും തലശ്ശേരിക്കാരനുമായ വി. കെ. നൂറുദ്ദീന് മാത്രം അവകാശപ്പെട്ടതാണ്. നൂര്‍ അങ്കിള്‍ എന്ന പേരിലറിയപ്പെടുന്ന നൂറുദ്ദീന്‍ 1981 ലാണ് ദുബായില്‍ 'ദുബായ് മ്യൂസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 'എന്ന സ്ഥാപനം ആരംഭിക്കുന്നത്.അതിനു മുന്‍പ് സംഗീതം ഔദ്യോഗികമായി പഠിപ്പിക്കുന്ന സ്ഥാപനം യു. എ. ഇ. യില്‍ ഉണ്ടണ്ടായിരുന്നില്ല .
     നൂറുദ്ദീന്റെ ശിക്ഷണത്തില്‍ പിയാനോ പഠിച്ച് മലയാള ഗാനശാഖയ്ക്ക്  ലഭിച്ച  പുതുതലമുറയിലെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് ദീപക്‌ദേവ്. ദീപക്‌ദേവിന്റെ അച്ഛനും, അമ്മയും തലശ്ശേരി സ്വദേശികളാണെങ്കിലും വര്‍ഷങ്ങളായി ഇവര്‍ വിദേശത്തായിരുന്നു താമസം. ദീപക്കിന്റെ അച്ഛന്‍ കോടിയേരി സ്വദേശി  ദേവരാജും നൂറുദ്ദീനും ചെറുപ്പംമുതലേ സുഹൃത്തുക്കളുയിരുന്നു.കൂടാതെ ദീപക്കിന്റെ അമ്മ ആശയുടെ വീട് ബ്രണ്ണന്‍ ഹൈസ്‌കൂളിന്റെ സമീപത്തുള്ള നൂറുദ്ദീന്റെ തറവാട് വീടിന്റെ അയല്‍പക്കവുമായിരുന്നു. ഈ ബന്ധങ്ങളൊക്കെയാണ് ദീപക് നൂറുദ്ദീന്റെ ശിഷ്യനാവാന്‍ കാരണമായത്.
     തലശ്ശേരി സെന്റ് ജോസഫ്‌സ് ബോയിസ് ഹൈസ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നൂറുദ്ദീന് സംഗീതത്തൊടുള്ള പ്രണയം തുടങ്ങിയത്. സംഗീതപഠനം വീട്ടില്‍ നിഷിദ്ധമായിരുന്നതിനാല്‍ ആരും അറിയാതെയാണ് ഒരുവര്‍ഷം സ്‌കൂളിലെ സംഗീതാദ്ധ്യാപകന്‍ ലക്ഷ്മണന്റെ കീഴില്‍ ഹാര്‍മോണിയം പഠിച്ചത്. അക്കാലത്ത് മുതിര്‍ന്ന ക്ലാസില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു പിന്നീട് മാപ്പിളപ്പാട്ടിലൂടെ പ്രശസ്തനായ ഗായകന്‍ പീര്‍മുഹമ്മദ്. കലകളെയും, കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്ന തലശ്ശേരിയിലെ പ്രശസ്ത  മുസ്ലീം തറവാടുകളായ ഒ. വി. , മാളിയക്കല്‍ എന്നിവരുമായുള്ള ബന്ധങ്ങള്‍ സംഗീതത്തിലേക്ക് കൂടുതല്‍  അടുപ്പിച്ചു.1966ല്‍ പ്രീഡിഗ്രി പഠനകാലത്ത്  മാളിയക്കല്‍ ഗ്രൂപ്പിലൂടെ പൊതുവേദിയില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. അതോടൊപ്പം തിരുമുഖം സംഗീതസഭയിലെ പദ്മനാഭന്‍ വൈദ്യരുടെ കീഴില്‍ നിന്ന് ശാസ്ത്രീയ സംഗീതവും അഭ്യസിച്ചു.സുബൈദ മ്യൂസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,ബ്ലൂ ജാക്‌സ് എന്നീ സംഘങ്ങളോടൊപ്പം ചേര്‍ന്ന് പൊതുവേദികളിലും സക്രിയമായി. 
     അക്കാലത്ത് പിയാനോവില്‍ പാശ്ചാത്യ സംഗീതം പഠിച്ച ഡോ. ആമിന ഹാഷിമിന്റെ കീഴില്‍ നിന്ന് ചവിട്ട് ഹാര്‍മോണിയവും, എക്കോഡിനും വായിക്കാന്‍ പഠിച്ചു. ചാന്ദ്പാഷയില്‍ നിന്ന് ഹാര്‍മോണിയത്തില്‍ ഹിന്ദുസ്ഥാനിയും, ഹാരിസ്ഭായില്‍ നിന്ന് തബലയും സ്വായത്തമാക്കി. പിന്നെ മുംബൈ, കൊല്‍ക്കത്ത, അഹമ്മദബാദ് , എന്നിവിടങ്ങളില്‍ നിന്ന് പലരില്‍ നിന്നായി ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചു. 
     ബിക്കോം ബിരുദധാരിയായ നൂറുദ്ദീന്‍  1975ല്‍ അക്കൗണ്ടണ്ട്ന്റായി മസ്‌ക്കറ്റില്‍ ജോലിയില്‍ പ്രവേശിച്ചു. 1979 വരെ ജോലിയും സംഗീതവും ഒരുപോലെ കൊണ്ടണ്ടുപോയി. 1980 ന്റെ അവസാനത്തോടെ പൂര്‍ണ്ണമായും സംഗീതത്തിലേക്ക് നീങ്ങി. അതോടെയാണ് സംഗീത കോളജ് എന്ന ആശയത്തിനും രൂപം നല്‍കുന്നത്. ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ സംഗീത കലാകാരന്മാര്‍ യു. എ.ഇ . യില്‍ എത്തുമ്പോള്‍ നൂറുദ്ദീന്റെ കോളജ് സന്ദര്‍ശിക്കുന്നതും പതിവായി. പലര്‍ക്കും പക്കമേളം ഒരുക്കുന്നതും നൂറുദ്ദീന്റെ മേല്‍നോട്ടത്തിലായി. മലയാളത്തിലെയും തമിഴിലെയും മിക്ക പിന്നണി ഗായകരും, സംഗീതജ്ഞരുമായി അടുത്ത സൗഹൃദവും നൂറുദ്ദീനുണ്ട്. അതിനുള്ള തെളിവാണ് അടുത്തിടെ  പ്രശസ്ത സംഗീത സംവിധായകന്‍ രാജാമണിയും കുടുംബവും നൂറുദ്ദീന്‍ താമസിക്കുന്ന കതിരൂര്‍ ഉക്കാസ് മെട്ടയിലെ നൂര്‍ ഫോര്‍ മ്യൂസിക്ക് എന്ന വീട്ടില്‍ എത്തിയത്.
     ദുബായില്‍ നിന്ന് ആറ് വര്‍ഷം മുന്നെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ 'ദുബായ് മ്യൂസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 'എന്ന സ്ഥാപനം സഹപ്രവര്‍ത്തകനായ ഗോവക്കാരനെ ഏല്‍പിച്ചാണ് മടങ്ങിയത്. സ്ഥാപനം ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. നാട്ടിലെത്തിയ ഉടന്‍ കതിരൂര്‍ ഉക്കാസ് മെട്ടയിലെ വീട്ടില്‍  'നൂര്‍ ഫോര്‍ മ്യൂസിക്ക് ' എന്ന സ്ഥാപനം ആരംഭിച്ചു.ദീപക് ദേവും, കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. പിയനോ, കീബോര്‍ഡ്, ഗിറ്റാര്‍, ഡ്രംസ്, എന്നീ സംഗീതോപകരണങ്ങള്‍ ലണ്ടണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി കോളജിന്റെ സിലബസ് പ്രകാരം തിയറിയും , പ്രാക്ടിക്കലും ചേര്‍ത്താണ് പരിശീലിപ്പിക്കുന്നത്. ഭാര്യ അസ്മ കര്‍ണ്ണാട്ടിക്ക് സംഗീതം പഠിക്കുകയും, ദുബായില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തിട്ടുണ്ടണ്ട്. ഏക മകന്‍ എന്‍ജിനിയറായ സമീയുദ്ദീന്‍ ഡ്രംസില്‍ പാണ്ഡിത്യം നേടിയിട്ടുണ്ടണ്ട്..
     സഹോദരന്‍ ബദറുദ്ദീനും നല്ലൊരു സംഗീതജ്ഞനാണ്.പി. ജയചന്ദ്രന്‍, മിന്മിനി,  ഉണ്ണിമേനോന്‍,കൃഷ്ണചന്ദ്രന്‍ തുടങ്ങിയ പ്രശസ്തര്‍ ആലപിച്ച   മാപ്പിളപ്പാട്ട്, ഹിന്ദുഭക്തിഗാനങ്ങള്‍  എന്നിവയ്ക്ക് ബദറുദ്ദീന്‍ സംഗീതസംവിധാനം നല്‍കിയിട്ടുണ്ടണ്ട്.  സംഗീത നാടകീയ ആവിഷ്‌കാരത്തോടെ അഞ്ച് കാസറ്റുകളിലായി പുറത്തിറക്കിയ സമ്പൂര്‍ണ്ണ രാമായണത്തിന്  പശ്ചാത്തല സംഗീതം ഒരുക്കിയതും ബദറുദ്ദീനാണ്. നൂറുദ്ദീനും, ബദറുദ്ദീനും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ച  ചില കാസറ്റുകളും പുറത്തിറക്കിയിരുന്നു.   
    

(2013 മെയ് 24 ന്  മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനം)