Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

തിങ്കളാഴ്‌ച, ജൂൺ 30, 2014

ലില്ലിക്ക് സര്‍ക്കസ് കുടുംബകാര്യം


ജീവിതം സര്‍ക്കിസാനായി ഉഴിഞ്ഞുവെച്ച കലാകാരിയായിരുന്നു 2014മെയ് 25ന്  അന്തരിച്ച കതിരൂര്‍ വിജയ ഭവനിലെ ലില്ലി എന്ന 76 കാരി.പതിനൊന്നാം വയസ്സിലാണ് നേപ്പാളുകാരിയായ  ലില്ലി തമ്പിലെത്തുന്നത്. സര്‍ക്കസ്  കലാകാരനായ തലശ്ശേരി  സ്വദേശി ആവിക്കല്‍ വിജയനെ വിവാഹം ചെയ്തതോടെ പിന്നെ നാലു പതീറ്റാണ്ടോളം കുടുംബസമേതം സര്‍ക്കസ് കൂടാരത്തിലായി ജീവിതം. 
ലില്ലിയും, ഭര്‍ത്താവ് വിജയനും
മകന്‍ പ്രദീപും ഹിന്ദി താരം
ധര്‍മ്മേന്ദ്രയോടൊപ്പം
    ബീഹാറിലെ ബാറാബക്കിയില്‍ പഞ്ചസാര കമ്പനിയിലായിരുന്നു ലില്ലിയുടെ അച്ഛന് ജോലി. അച്ഛനും, അമ്മയും ഉള്‍പ്പെടുന്ന കുടുംബം കമ്പനിക്ക് സമീപം തന്നെയായിരുന്നു താമസിച്ചിരുന്നത് ഇതിനിടയില്‍ അമ്മ മരിച്ചു. തുടര്‍ന്ന് അച്ഛന്‍ മറ്റൊരു വിവാഹം ചെയ്തു. ഈ ജീവിതം ലില്ലിക്ക് ഏറെ വിഷമതകള്‍ സൃഷ്ടിച്ചു. ലില്ലിയുടെ വിഷമം കണ്ട് അമ്മാവന്‍ മറാഠിയുടെ ഉടമസ്ഥതയിലുള്ള സര്‍ക്കസില്‍ ചേര്‍ത്തു.സര്‍ക്കസ് ഏറെ ഇഷ്ടപ്പെട്ട ലില്ലി സൈക്കിളിങ്ങ്, സ്റ്റാന്‍ഡിങ്ങ് വയര്‍, തുടങ്ങിയ സാഹസിക പ്രകടനങ്ങളില്‍ വൈദഗ്ദ്ധ്യം നേടി കാണികളുടെ ഹരമായി മാറി. 
     ജമിനി സര്‍ക്കസില്‍ ചേരുകയും, അവിടെ റിങ്ങ് മാസ്റ്ററായിരുന്ന വിജയനെ ജീവിത പങ്കാളിയാക്കുകയും ചെയ്തു. സര്‍ക്കസ് കൂടാരം കതിര്‍ മണ്ഡപമാക്കിയാണ് ഇരുവരുടെയും വിവാഹം നടന്നത്. മക്കള്‍ പിറന്നതും കൂടാരത്തില്‍ വെച്ചു തന്നെ . മൂത്തമകള്‍ ലതയെ സര്‍ക്കസ് ഉടമ പഠിപ്പിച്ച് നേഴ്‌സാക്കി. ലതയിപ്പോള്‍ യു. എസിലാണ് ജോലിചെയ്യുന്നത്. മറ്റ്  മക്കളായ പ്രദീപ്, ലളിത, പവിത്രന്‍, സുനിത, എന്നിവര്‍ മികച്ച സര്‍ക്കസ് കലാകാരന്മാരായി മാറി. ലതയും സുനിതയും സര്‍ക്കസ് കൂടാരത്തിന് പുറത്തുള്ള വരെ വിവാഹം ചെയ്തപ്പോള്‍ മറ്റുള്ളവര്‍ കൂടാരത്തില്‍ നിന്നുള്ളവരെ തന്നെ കണ്ടെത്തി. മക്കളുടെ വിവാഹമൊക്കെ കഴിഞ്ഞതോടെ ലില്ലിയും, വിജയനും സര്‍ക്കസ് ജീവിതത്തോട് വിടപറഞ്ഞു നാട്ടില്‍ താമസം തുടങ്ങി.  വിജയന്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ മരണപ്പെട്ടു. 
     പവിത്രനൊഴിച്ച് മറ്റെല്ലാമക്കളും സര്‍ക്കസില്‍ നിന്ന് വിട്ടുപോന്നു. പവിത്രന്‍ ഏഷ്യയിലെ മികച്ച മൃഗ പരിശീലകനായി ഇപ്പോഴും സര്‍ക്കസില്‍ തുടരുന്നു. ലില്ലി സര്‍ക്കസ് കലയ്ക്ക് ചെയ്ത സംഭാവനകള്‍ കണക്കിലെടുത്ത് സര്‍ക്കസ് അക്കാദമി ആദരിച്ചിരുന്നു. 

(2014മെയ് 27ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത)

1 അഭിപ്രായം: