Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ഞായറാഴ്‌ച, ഓഗസ്റ്റ് 16, 2015

പോക്കുവരവ്




പോക്കുവരവ്
 
വാസുയേട്ടൻ ഓട്ടോയിൽ കയറി ഡ്രൈവർ വിനുവിനോട് പറഞ്ഞു രജിസ്ട്രാഫീസ്. വിനു നേരെ റജിസ്ട്രാഫീസിന് മുന്നിലെത്തിച്ചു.ഒരു പത്ത് മിനുട്ട് വെയ്റ്റ് ചെയ്യണം. ചിലപ്പോൾ വില്ലേജ് ഓഫീസ് വരെ പോവേണ്ടിവരും.  വാസുയേട്ടൻ തിരച്ചെത്തി. വിനൂ.., നേരെ വില്ലേജ്.
     വില്ലേജിന് മുന്നിലെത്തി പത്ത് മിനുട്ട് വെയ്റ്റ് ചെയ്യണേ... വാസുയേട്ടൻ വില്ലേജിലേയ്ക്ക് പോയി. അഞ്ച് മിനുട്ട് കഴിയുമ്പോഴേയ്ക്കും തിരിച്ചു വന്നു. വിനുവോട് പറഞ്ഞു റജിസ്ട്രാഫീസ്. വിനു റജിസ്്ട്രാഫീസിലേയ്ക്ക് വിട്ടു.
 വിനു വാസുയേട്ടനോട് ചോദിച്ചു 'റജിസ്ട്രാഫീസിലും, വില്ലേജിലുമായിട്ടെന്താ പരിപാടി?'
വാസുയേട്ടൻ : അതില്ലെ വിനു ഞാനൊരു സ്ഥലം കച്ചവടമാക്കിയിരുന്നു. അതിന്റെ റജിസ്‌ട്രേഷനൊക്കെ കഴിഞ്ഞു. സർവ്വെ നമ്പറിൽ ചെറിയ തിരുത്തുണ്ട്. റജിസ്ട്രാഫീസിന്ന് പറഞ്ഞു വില്ലേജ്ന്ന്് നമ്പറ് വാങ്ങിക്കണമെന്ന്.
    വില്ലേജ്ന്ന് പറയാ റജിസ്ട്രാഫീസ്ന്ന് അടിയാധാരം വാങ്ങിക്കണമെന്ന്. അടിയാധാരം വാങ്ങി വില്ലേജിൽ കൊടുത്താലേ നികുതി മുറിച്ചുതരും.നികുതി ശീട്ട് കാണിച്ചാലെ റജിസ്്ട്രാഫീസിന്ന് നമ്പറ് മാറ്റീത്തരൂ.  വില്ലേജ്- റജിസ്ട്രാഫീസ്, റജിസ്ട്രാഫീസ് - വില്ലേജ് ഇങ്ങനെ മൂന്നാല് തവണ പോവേണ്ടതുകൊണ്ടാണിതിന് 'പോക്കുവരവ്' എന്ന പേര് വന്നത്.


നമ്പര്‍ : 9447....20

നമ്പര്‍ : 9447....20
വടക്കേലെ ചന്ദ്രന്റെ പൊരേക്കൂടലായ ദിവസം മുത്തപ്പന്റെ വെള്ളാട്ടം. വെള്ളാട്ടം കഴിയാറയപ്പോള്‍ ചന്ദ്രനെ മുത്തപ്പന്‍ അരികിലേക്ക് വിളിച്ചു. ചന്ദ്രന്റെ കൈപിടിച്ച്  പറഞ്ഞു ഒന്നിനും വിഷമിക്കേണ്ട എപ്പോഴും മുത്തപ്പന്‍ കൂടെയുണ്ട്. മുത്തപ്പനെ വിളിച്ചാല്‍ മതി കേട്ടോ.....
 ചന്ദ്രന്‍ കീശയില്‍ നിന്ന് മൊബൈലെടുത്തു നമ്പറെത്രയാ....?


....................................................................................................................................................

കൊടംപുളി


പുല്ലോടിയിലെ മാധവേട്ടന്റെയും, രമണിയുടെയും മകന്‍ രമേശന്‍ കോട്ടയക്കാരി ജഗദമ്മയെ കല്യാണം കഴിച്ചു.മാധവേട്ടനും, ജഗദമ്മയും മാത്രമായുള്ള ഒരു പകല്‍.മാധവേട്ടന്‍ ജഗദമ്മക്ക് കുറച്ച് മത്തി വാങ്ങിച്ചു കൊടുത്തു. മത്തി മുറിച്ചു വന്നപ്പോള്‍ ജഗദമ്മ മാധവേട്ടനോട് പറഞ്ഞു കൊടംപുളിയിട്ടുവെച്ചാല്‍ നല്ല രുചിയായിരിക്കും.
    ധൃതിപിടിച്ച് റോഡിലൂടെ നടക്കുന്ന മാധവേട്ടനെക്കണ്ട് തെങ്ങ് കയറ്റക്കാരന്‍ നാണു ചോദിച്ചു :നിങ്ങളേടിയാ മാതവാട്ടാ ബേജാറ്‌പോന്ന്? ഉയന്റെ നാണൂ..., രമണിയും, രമേശനും പൊരക്കില്ലേനൂം, അന്നേരം രമേശന്റോള് എന്നോട് പറയാ അച്ഛാ.. കൊടം  പുളിയിട്ടു ബെച്ചാല്‍ നല്ല രസോണ്ടാവൂന്ന്. ഓള് കാണാണ്ട് രക്ഷപ്പെട്ടതാ...മോനേ...