Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, മാർച്ച് 10, 2016

മലബാർ കാൻസർ സെന്ററിൽ ഇ-പാലിയേറ്റീവ് ചികിത്സ


    മലബാർ കാൻസർ സെന്ററിൽ ഇനി ഇ-പാലിയേറ്റീവ് ചികിത്സയും


     മലബാർ കാൻസർ സെന്ററിലെ ആരോഗ്യ വിവരസാങ്കേതിക വിഭാഗവും സി-ഡിറ്റും ചേർന്ന് വികസിപ്പിച്ചെടുത്ത് നടപ്പിലാക്കിത്തുടങ്ങിയ ഇ-പാലിയേറ്റീവ് സംരംഭം വിജയകരമാവുന്നു. ഒരു വർഷം 600 രോഗികൾക്ക് ഇതുവഴി സാന്ത്വന ചികിത്സ ലഭിക്കുന്നു. 2014ൽ പരീക്ഷണാടിസ്ഥാനത്തിലാണ്
ഇ-പാലിയേറ്റീവ് ചികിത്സ സംവിധാനത്തിലൂടെ
മലബാർ കാൻസർ സെന്ററിലെ ഡോ.എം.എസ്.ബിജി
രോഗികളുമായി സംവദിക്കുന്നു.
ഇ-പാലിയേറ്റീവ് ചികിത്സാരീതി ആരംഭിച്ചത്. ജില്ലയിലെ ഏതാനും പാലിയേറ്റീവ് സെന്ററുകൾ വഴിയും, മലബാർ കാൻസർ സെന്ററിലെ ഗൃഹകേന്ദ്രീകൃത വിഭാഗവും വഴിയാണ്  ഇത് നടപ്പാക്കിയിരുന്നത്. കാൻസർ സെന്ററിൽ നിന്നും ചികിത്സ കഴിഞ്ഞും പൂർണ്ണമായും കിടപ്പിലായ രോഗികളെ  ഉദ്ദേശിച്ചാണ് ഇ.പാലിയേറ്റീവ്  ചികിത്സ ചെയ്യുന്നത്.ഡോക്ടറുടെ അനുമതി നേടിയാൽ ഡോക്ടറുമായി രോഗിക്ക് പരസ്പരം വീഡിയോവിലൂടെ മുഖാമുഖം സംവദിക്കാനുള്ള സൗകര്യം ലഭിക്കുന്നു. കിടപ്പിലായ രോഗിക്കും വിദൂരസ്ഥലങ്ങളിലുള്ള രോഗികൾക്കും ഓൺലൈൻമുഖേന നേരിട്ട് വിദഗ്ദ്ധ ഡോക്ടർമാരുമായി സംവദിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.   സ്വതന്ത്രസോഫ്റ്റവെയർ അധിഷ്ഠിതമായി നിർമ്മിച്ച ഒരു വെബ് ആപ്ലിക്കേഷനാണ് ഇ-പാലിയേറ്റീവ്.  രജിസറ്റർ ചെയ്ത രോഗികൾക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ.വെബ് അഡ്രസ് :  www.mccepalliative.org
 
മലബാർ കാൻസർ സെന്ററിലെ ഇ- പാലിയേറ്റീവ്
 വിഭാഗത്തിലെ ഡോക്ടർമാരും, സഹായികളും

ഇ-പാലിയേറ്റീവ് പ്രവർത്തന രീതി: പാലിയേറ്റീവ് കേന്ദ്രങ്ങളുമായും, ഗൃഹകേന്ദ്രീകൃത പരിചരണ സംഘങ്ങളുമായും ചേർന്നാണ് ഇതിന്റെ പ്രവർത്തനം  ഏകോപിപ്പിക്കുന്നത്.അവരവരുടെ രോഗികളുടെ പരിചരണ വിവരങ്ങൾ ഈ വെബ് അധിഷ്ഠിത സോഫ്റ്റ്‌വെയറിൽ ചേർക്കാൻ സാധിക്കും. ഇ-പാലിയേറ്റീവിൽ ഉൾപ്പെടുത്തിയ ആശുപത്രികളിലെ രോഗികൾക്കാണ് പൂർണ്ണതോതിൽ ഇതിന്റ പ്രയോജനം ലഭ്യമാകുക.രോഗീ പരിചരണം നടത്തുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും സംശയങ്ങളും മറ്റുവിവരങ്ങളും അതാത് രോഗികൾക്ക് നേരെ ചേർക്കുന്നു.
ആവശ്യമാണെങ്കിൽ ഈ റിപ്പോർട്ടുകൾ ഡോക്ടർമാർക്ക് പങ്ക് വെക്കുവാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുവാനും സാധിക്കുതാണ്. ഇലക്‌ട്രോണിക് വീഡിയോ കൺസൾട്ടേഷൻ ആവശ്യമായ സന്ദർഭങ്ങളിൽ ഇന്റർനെറ്റ് കണക്ഷനും ക്യാമറയും മൈക്കുമുളള ലാപ്‌ടോപ്പുമായി സാന്ത്വന പരിചരണ പ്രവർത്തകർ രോഗിയുടെ മുന്നിലെത്തുന്നു. വീഡിയോ കോൺഫറൻസ് രീതി ഉപയോഗിച്ച് ഡോക്ടർക്കും രോഗിക്കും പരസ്പരം സംവദിക്കുകയും രോഗ വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ് പരിഹാരങ്ങൾ നിർദ്ദേശിക്കാനും കഴിയും.
      വയർലെസ്സ് ഡാറ്റാകോഡ് ഉപയോഗിച്ചുളള 3 ജി  ഇന്റർനെറ്റ് കണക്ഷൻ അണ് സാധാരണ ഉപയോഗിക്കുത്. ഇ-പാലിയേറ്റീവ് വഴി സംവദിക്കുമ്പോൾ രോഗികൾക്ക് ആത്മസംതൃപ്തി പകരുന്നതോടൊപ്പം രോഗലക്ഷണങ്ങളുടെ പരിപാലനം മികവുറ്റതാക്കി രോഗികളെ കൂടുതൽ സംതൃപ്തരാക്കുന്നു. ഇ പാലിയേറ്റീവ് 24 മണിക്കൂറും പ്രവർത്തിക്കും.
     ആസ്പത്രി അധിഷ്ഠിത കാൻസർ രജിസ്റ്റർ ചെയ്ത റിപ്പോർട്ട് അനുസരിച്ച് മലബാറിൽ കണ്ണൂർ ജില്ലയിലാണ് രോഗികൾ കൂടുതലുള്ളത്. 2010ൽ മലബാർ കാൻസർ സെന്ററിൽ 1054 പേരാണ് രോഗികളായി രജിസ്റ്റർ ചെയ്തതെങ്കിൽ  2015ൽ അത് 3910 ആയി ഉയർന്നു.ഇതിൽ പുരുഷന്മാരിലാണ് രോഗം കൂടുതലായും കാണുന്നത്. എം.സി.സിയിലും വിത്തുകോശചികിത്സാസംവിധാനം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി 27 രോഗികൾക്ക് ചികിത്സ നൽകാൻ സാധിച്ചു.അതിൽ  ആറ് രോഗികൾക്ക അല്ലോജനിക്‌ഹെമറ്റോ പോയെറ്റിക ്‌സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ,(മറ്റൊരാളുടെമജ്ജ ഉപയോഗിച്ചുകൊണ്ടുളളചികിത്സാരീതി) 21 രോഗികൾക്ക ഒാേട്ടാലോഗസ് ട്രാൻസ്പ്ലാന്റേഷൻ (സ്വന്തംവിത്തുകോശങ്ങൾ ഉപയോഗിച്ചുകൊണ്ടുളളമജ്ജമാറ്റിവെക്കൽ ചികിത്സ) എന്നിവ വിജയകരമായി നടത്തുവാനായി എന്നത് വളർച്ചയുടെ നാഴികക്കല്ലാണ്.  .രക്താർബുദങ്ങൾ മാത്രമല്ല കാൻസറുകളല്ലാത്ത രക്തസംബന്ധമായരോഗങ്ങളും എം.സി.സിയിൽചികിത്സിക്കുന്നു.
     റേഡിയേഷൻ ചികിത്സയുടെ കൃത്യതകൂട്ടാൻ 4ഡി റേഡിയോ തെറാപ്പി പ്ലാനിങ്ങ് സ്‌കാൻ ഡിജിറ്റൽ എക്‌സറെ സ്ഥാപിച്ചു. ഇതിൽ നിന്നും ലഭിക്കുന്ന ചിത്രങ്ങൾ അർബുദരോഗത്തിന്റെ കൃത്യമായ ചലനം പോലും രേഖപ്പെടുത്തുന്നു. ഉദാഹരണത്തിന് ശ്വാസോച്ഛസത്തിലുള്ള നേരിയ വ്യതിയാനം പോലും ചികിത്സയിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. ഡിജിറ്റൽ എക്‌സറെ ഉപയോഗിക്കുന്നതിലൂടെ റേഡിയേഷൻ കുറയ്ക്കുവാനും, വിവരങ്ങൾ ശേഖരിക്കാനും കഴിയും. അതിനാൽ വളരെ വേഗത്തിൽ രോഗനിർണ്ണയം നടത്തുവാൻ സാധിക്കും.
     കാൻസർ ഒരു ജനിതക രോഗമായതിനാൽ കണ്ടുപിടുത്തങ്ങളനുസരിച്ച് കാൻസർ മികച്ച രീതിയിൽ ചികിത്സിക്കാൻ ടാർജറ്റഡ് മരുന്നുകൾ അത്യാവശ്യമാണ്. അതിനുവേണ്ടി ചില ജീനുകളിലുള്ള വ്യതിയാനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് അതിനുള്ള അത്യാധുനിക സജ്ജീകരണങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു. ഭാവിയിൽ മലബാർ മേഖലയിലെ കാൻസറിന്റെ ജനിതക കാരണങ്ങൾ കണ്ടെത്താനുള്ള പഠനങ്ങൾ നടത്തുവാനുള്ള ശ്രമത്തിലാണ് എം.സി.സി.എന്ന് ഡയറക്ടർ ഡോ.സതീഷ് ബാലസുബ്രഹ്മണ്യം പറഞ്ഞു.
     സർക്കാർ തലത്തിലുള്ള വിവിധ പദ്ധതികളിലുൾപ്പെടുത്തി 2014 ൽ 5162 രോഗികൾക്കും,2015 ൽ 7639 രോഗികൾക്കും സൗജന്യ ചികിത്സ ലഭിച്ചിട്ടുണ്ട് ഏകദേശം 90 ശതമാനം രോഗികൾക്കും സർക്കാർ പദ്ധതികളിലൂടെ സൗജന്യ ചികിത്സ നൽകി വരുന്നു.

 (2016 ഫിബ്രവരി 16 ന് മാതൃഭൂമി കാഴ്ചയിൽ പ്രസിദ്ധീകരിച്ച ലേഖനം)