Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, നവംബർ 17, 2016

പ്രകൃതിയെ സംരക്ഷിക്കാൻ അൻപു സൈക്കിൾ ചവിട്ടിയത് 61,000 കിലോമീറ്റർ

പ്രകൃതിയും,ജലവും, മണ്ണും സംരക്ഷിക്കുക എന്ന സന്ദേശവുമായി സൈക്കിളിൽ രാജ്യം ചുറ്റുകയാണ് തമിഴ്‌നാട് നാമക്കൽ  സ്വദേശിയായ അൻപു ചാൾസ് എന്ന 59 കാരൻ. 2005 ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ തുടങ്ങിയ അൻപുവിന്റെ സൈക്കിൾ യാത്ര 20 സംസ്ഥാനങ്ങളിലായി 61000 കിലോമീറ്റർ പിന്നിട്ടു.
പ്രകൃതി സംരക്ഷണ സന്ദേശവുമായി
യാത്ര ചെയ്യുന്ന അൻപുചാൾസ് കതിരൂർ
പൊന്ന്യം കവലയിലെത്തിയപ്പോൾ

     തമിഴ് നാടിന്റെ തീരങ്ങളെ പിടിച്ചുലച്ച സുനാമി ദുരന്തമാണ് കൃഷിക്കാരനും, സാമൂഹ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള അൻപു ചാൾസിനെ ഇത്തരമൊരു യാത്രക്ക് പ്രേരിപ്പിച്ചത്. കടന്നുപോകുന്ന വഴികളിലുള്ള അങ്ങാടികൾ,സർ്ക്കാർ ഓഫീസുകൾ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലല്ലാം പ്രകൃതി സംരക്ഷണ പാഠങ്ങൾ നല്കിയാണ് യാത്ര തുടരുന്നത്. ഇതിനകം വിവിധ സംസ്ഥാനങ്ങളിലായി 2500 ലേറെ ക്ലാസുകളെടുത്തു. എവിടെ ചെന്നാലും നല്ല സ്വീകരണം അതാണ് കൂടുതൽ പ്രചോദനമാവുന്നത്.പലരും തരുന്ന സാക്ഷ്യപത്രങ്ങളാണ് തന്റെ സമ്പാദ്യം
     ദിവസം 15 മുതൽ 20 വരെ കിലോമീറ്റർ യാത്ര ചെയ്യും.രാത്രിയിൽ മൈതാനങ്ങളിലോ, മരച്ചുവട്ടിലോ കിടന്നുറങ്ങും. മിക്കവാറും ദിവസങ്ങളിൽ സ്‌കൂളിലാണ് ഉച്ചഭക്ഷണം. രാവിലെയും, വൈകീട്ടും വല്ലപ്പോഴെ ഭക്ഷണം ലഭിക്കുകയുള്ളൂ. മലിനീകരണമില്ലാത്തതും, പ്രകൃതിക്കും മനുഷ്യനും ഇണങ്ങുന്നതാണ് സൈക്കിൾ യാത്ര.രണ്ടാമത്തെ സൈക്കിളാണിത്. ഉത്തരേന്ത്യയിലെത്തിയാൽ പുതിയൊരെണ്ണം സ്വന്തമാക്കണമെന്നുണ്ട്.
      വെള്ളവും, മരവും, പുല്ലുകളും സംരക്ഷിക്കാത്തതിനാൽ ഭൂമി വരണ്ടുണങ്ങുകയാണ്. നാട്ടിൽ സുലഭമായി കണ്ടു കൊണ്ടിരിക്കുന്ന മിന്നാമിന്നി,തവളകൾ, തുമ്പികൾ,കുരുവികൾ,താറാവ്,ചെറു മത്സ്യങ്ങൾ എന്നിവ നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ് .ഇവയൊക്കെ കർഷകന്റെ മിത്രങ്ങളാണ്.ഇവയുടെ നാശമാണ് കൃഷിയിടങ്ങളിൽ കീടങ്ങളുടെ ആക്രമണം വളരുന്നത്. കീടങ്ങളെ നശിപ്പിക്കാൻ പ്രകൃതി തന്നെ സുരക്ഷ നല്കിയിട്ടുണ്ട്.അതു മനസ്സിലാക്കാതെ മനുഷ്യൻ കീടങ്ങളെ നശിപ്പിക്കാൻ വിഷമേറിയ കീടനാശിനികൾ ഉപയോഗിക്കുന്നു. അതിന്റെ ഫലമാണ്  നാം ഇന്നനുഭവിക്കുന്ന പല മാറാരോഗങ്ങളുണ്ടാവുന്നത്. ഇത് കുട്ടികൾ തിരിച്ചറിയണം.അതാണ് യാത്രയുടെ ലക്ഷ്യം.രണ്ടു കുട്ടികളുള്ള കുടുംബം,അണുകുടുംബം ഇതൊക്കെ കൃഷിയെ പ്രത്യക്ഷമായി നശിപ്പിക്കുന്നു. കുട്ടികളെ കൃഷിയെപ്പറ്റി വേണ്ടവിധം പഠിപ്പിക്കുന്നില്ല.കൃഷിക്കാരനെ ബഹുമാനിക്കുന്ന സംസ്‌ക്കാരമാണുണ്ടാക്കേണ്ടത്. കൃഷിയിടം നശിപ്പിട്ടുള്ള വികസനം ആരും പ്രോത്സാഹിപ്പിക്കരുത്. കൃഷി നശിച്ചാൽ ജീവൻ നശിക്കും എന്നത് ആരും മനസ്സിലാക്കുന്നില്ലെന്നും അൻപു പറയുന്നു. 
      യാത്രക്കിടെ ചില ദുരന്ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പാസ്‌പോർട്ടും, വിസയുമില്ലാതെ സൈക്കിളിൽ നേപ്പാൾ അതിർത്തികടന്നപ്പോൾ ചാരനാണെന്ന് പറഞ്ഞ് മാവോയിസ്റ്റുകൾ പിടികൂടി. 12 ദിവസം തടവിലിട്ടു.ശുദ്ധ തമിഴിൽ സംസാരിച്ചതാണ് രക്ഷയായത്. വിവിധ പത്രങ്ങളിൽ യാത്രയെപ്പറ്റി വന്ന വാർത്തകളും തുണയായി. ഗുജറാത്തിലെ യാത്രക്കിടെയുണ്ടായ വെള്ളപ്പൊക്കം  പല ദിവസങ്ങളിലും പട്ടിണി കിടക്കേണ്ടിവന്നു.ചെറിയ പനിയല്ലാതെ കാര്യമായ കാര്യമായ അസുഖങ്ങളൊന്നും കഴിഞ്ഞ 11 വർഷത്തിനിടെയുണ്ടായിട്ടില്ല.
     2016 നവംബർ 15 ന് ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കതിരൂർ പൊന്ന്യം റോഡ് കവലയിൽ അൻപു ചാൾസ് എത്തിയത്. അൻപുവിന്റെ യാത്ര ശ്രദ്ധിച്ച പൊന്ന്യം കവലയിലെ ഓട്ടോ തൊഴിലാളികൾ സ്വീകരണവും നല്കി.കൂത്തുപറമ്പ്, മാനന്തവാടി വഴി മൈസൂരിലേക്കാണ് അൻപുവിന്റ യാത്രാലക്ഷ്യം.മരത്തിനെ സംരക്ഷിക്കുന്നില്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഓരോ തുള്ളി വെള്ളത്തിനും യുദ്ധം ചെയ്യേണ്ടി വരുമെന്നും അൻപു കേരള ജനതയ്ക്ക് മുന്നറിയിപ്പ് നല്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ