Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

പ്രതിഭകള്‍

പ്രമുഖ സഹകാരി ഇ.നാരായണൻ പ്രസിഡന്റായിട്ടുള്ള തലശ്ശേരി ടൗൺ സഹകരണ ബാങ്കിന്റെ പ്രഭവകാലത്താണ് ഞാൻ അർബൻ ബാങ്കിന്റെ പ്രസിഡന്റാവുന്നത്.അന്ന് ഞങ്ങളുടെ ബാങ്ക് ഒരുപാട് പ്രതിസന്ധികളിൽ
ഉഴലുകയായിരുന്നു. പാർട്ടി എന്നിലർപ്പിച്ച വിശ്വാസം മാത്രമാണ് കൈമുതലായിട്ടുണ്ടായിരുന്നത്.പ്രതിസന്ധികൾ മറികടന്ന് ജനവിശ്വാസം നേടി കരുത്താർജ്ജിച്ചു.  നോട്ട് നിരോധനവും തുടർന്ന് വന്ന സാമ്പത്തിക പ്രതിസന്ധിയും ബാങ്കിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല. അതിനുകാരണം  ഉദ്യോഗസ്ഥർ, ഭരണസമിതി എന്നിവർ ഇടപാടുകാരോട് കാണിക്കുന്ന സ്‌നേഹവും, ബഹുമാനവും തിരിച്ച് ഇടപാടുകാർക്ക്  ബേങ്കിനോടുള്ള വിശ്വാസ്യതയുമാണ് ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ വിജയം. തുടർച്ചയായി 36 വർഷം ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കെ. സുരേശനെക്കുറിച്ച്.
             തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഗാനസാഹിത്യത്തിലെ അർത്ഥവും ശാസ്ത്രീയ സംഗീതവും കൂടാതെ രാഗത്തിലധിഷ്ഠിതവുമായ ഗാനങ്ങളും സമന്വയിപ്പിച്ചുകൊണ്ട്  ദിലീപ് കുമാർ നടത്തുന്ന 'ഗാനമഞ്ജരി'  എന്ന പരിപാടി ഇതിനകം
വിദേശരാജ്യങ്ങളടക്കം 1600 വേദികൾ പിന്നിട്ടുകഴിഞ്ഞു. സാധാരണക്കാർ പൊതുവെ ഇഷ്ടപ്പെടാത്തതാണ് ശാസ്ത്രീയ സംഗീതം. സദസ്സിന് ഇഷ്ടപ്പെട്ട പാട്ടുകളിലൂടെ സംഗീതത്തിന്റെ ശാസ്ത്രീയവശം പറഞ്ഞു കൊടുക്കുകയും അതിലൂടെ ശാസ്ത്രീയ സംഗീതത്തെ  ജനകീയമാക്കുക എന്നതാണ് ഗാനമഞ്ജരി കൊണ്ടുദ്ദേശിക്കുന്നത്.പ്രശസ്ത സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റരുടെ കണ്ണൂർ ജില്ലയിലെ ഏക ശിഷ്യനാണ് എ.എം.ദിലീപ് കുമാർ.



ജി.രവീന്ദ്രൻ മാസ്റ്റർ എന്നത് വെറും ഒരു അധ്യാപകനല്ല. കേരളത്തെയും ഇന്ത്യയേയും പ്രതിനിധീകരിച്ച മലയാളിയായ കായികതാരമാണ്. അതിലുപരി
നല്ലൊരു പരിശീലകനും.   2017 സപ്തംബർ 24 മുതൽ 28 വരെ ചൈനയിലെ റുഗാവോയിൽ നടന്ന 20-ാമത് ഏഷ്യൻ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സിൽ പങ്കെടുത്ത് 66-ാമത്തെ വയസ്സിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മൂന്ന് മെഡലുകളാണ്.മൂന്ന് മെഡലുകളും കരസ്ഥനാക്കിയ ഏക മലയാളിയും ജി.രവീന്ദ്രനാണ്. 4x100 മീറ്റർ റിലെയിൽ സ്വർണ്ണവും 4x400 മീറ്റർ റിലെയിൽ വെങ്കലവും ഹൈജമ്പിൽ വെള്ളിയുമാണ് നേടിയത്.
                                                                   തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പ്രകൃതിയും,ജലവും, മണ്ണും സംരക്ഷിക്കുക എന്ന സന്ദേശവുമായി സൈക്കിളിൽ രാജ്യം ചുറ്റുകയാണ് തമിഴ്‌നാട് നാമക്കൽ  സ്വദേശിയായ അൻപു ചാൾസ് എന്ന 59 കാരൻ. 2005 ജൂൺ അഞ്ചിന് പരിസ്ഥിതി
ദിനത്തിൽ തുടങ്ങിയ അൻപുവിന്റെ സൈക്കിൾ യാത്ര 20 സംസ്ഥാനങ്ങളിലായി 61000 കിലോമീറ്റർ പിന്നിട്ടു.
                                                                     

 

കെ.കെ.ഷിബിൻ, കെ.കെ.സനിൽ കുമാർ ഇവർ രണ്ടുപേരും ചിത്രകലയിൽ പ്രാവീണ്യം നേടിയവർ. ഒരാൾ കമ്പ്യൂട്ടറിലാണ് ചിത്രരചന നടത്തുന്നതെങ്കിൽ മറ്റേയാൾ ജലച്ചായത്തിലും.മികച്ച ചിത്രം രൂപകല്പന ചെയ്തതിലൂടെ  2015ൽ രണ്ട് പേർക്കും സമ്മാനമായി യൂറോപ്പിലെ വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ  അവസരം ലഭിച്ചു. ഇത്തരത്തിലുള്ള പുരസ്‌ക്കാരം ലഭിച്ച ആദ്യ മലയാളികളാണ് ഇരുവരും. കൂടാതെ രണ്ട് പേരുടെയും ആദ്യ വിമാനയാത്രയും, വിദേശയാത്രയും.രണ്ടു പേരും നടത്തിയ യാത്രാ വിവരണം


തിന്മയും, അസത്യങ്ങളും,അസഹിഷ്ണുതയും  ഉറഞ്ഞു തുള്ളുന്ന വർത്തമാനകാലത്തിൽ മനസ്സിന്റെ അകത്തളങ്ങളിൽപ്രണയം എക്കാലവും ജീവിതത്തിന്റെ ഭാഗമാണെന്നതിലുപരി പ്രണയം
മധുരിക്കുന്ന ഓർമ്മകളാണ്.  അത് കവിതകളിലൂടെ  സാക്ഷ്യപ്പെടുത്തുകയാണ് അഡ്വ.പി.കെ.രവീന്ദ്രൻ.
                 
ക്രിക്കറ്റിന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ല.സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കളികള്‍ക്ക് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും, അവധിയും നല്കുകയുള്ളൂ.അത്  ലഭിക്കാഞ്ഞാല്‍  പിന്നെ 
എങ്ങനെ കുട്ടികള്‍ ക്രിക്കറ്റില്‍ വരും? സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ഉടന്‍ വാങ്ങിച്ചില്ലെങ്കില്‍ ക്രിക്കറ്റില്‍ വിദ്യാര്‍ഥികള്‍ വരില്ലെന്നുറപ്പാണ്. ചുമട്ട് തൊഴിലാളിയും, ക്രിക്കറ്റ്  കോച്ചുമായ ദേവാനന്ദന്‍  ചില സത്യങ്ങള്‍ തുറന്നു പറയുന്നു. 




അധ്യാപകന്‍, അഭിഭാഷകന്‍, സാഹിത്യകാരന്‍, പ്രഭാഷകന്‍, പൊതുപ്രവര്‍ത്തകന്‍ , സംഘാടകന്‍, നടന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെതായ മുദ്ര പതിപ്പിച്ച  ബഹുമുഖ പ്രതിഭയാണ് രവീന്ദ്രന്‍ മാഷ് എന്ന അഡ്വ. പി. കെ. രവീന്ദ്രന്‍.







ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് എന്ന വിശ്വസാഹിത്യകാരനെമലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ചന്ദ്രമോഹന്‍ എന്ന കതിരൂര്‍ സ്വദേശിയാണ്. കതിരൂര്‍കാര്‍ക്ക് പോലും അദ്ദേഹത്തെ വേണ്ടവിധംഅറിയില്ലെന്നതാണ് സത്യം    നിരവധി പാശ്ചാത്യ സാഹിത്യം വിവര്‍ത്തനം ചെയ്ത ബഹുഭാഷാ പണ്ഡിതന്‍ കൂടിയാണ് ചന്ദ്രമോഹന്‍. 

 നാടകാന്തം നോവലിസ്റ്റ്


നാടകത്തില്‍ തുടങ്ങി ചെറുകഥാകൃത്തും,

 നോവലിസ്റ്റുമായി മാറിയ പി.രാഘവന്‍






സംഗീതം 
കടലിനക്കരെ 

യു.എ. ഇ. യില്‍ ആദ്യ സംഗീത കോളജ് സ്ഥാപിച്ചതിന്റെ പെരുമ മലയാളിയും, തലശ്ശേരിക്കാരനുമായ വി. കെ. നൂറുദ്ദീനെന്ന ‘നൂര്‍ അങ്കിളി’നുമാത്രം അവകാശപ്പെട്ടതാണ്. പുതുതലമുറയിലെ സംഗീത സംവിധായകന്‍ ദീപക് ദേവ്  നൂറുദ്ദീന്റെ ശിക്ഷണത്തില്‍ പിറന്ന പ്രതിഭയാണ്.




യതീന്ദ്രന്‍ മാസ്റ്റര്‍ എന്ന 
'തൊണ്ട തൊഴിലാളി '


ഏത് സദസ്സിനെയും ശബ്ദമാധുര്യം കൊണ്ട്‌ ആകര്‍ഷകമാക്കുന്ന ശബ്ദത്തിനുടമായാണ് എ.യതീന്ദ്രന്‍ മാസ്റ്റര്‍ .കഥാപ്രസംഗം,പ്രഭാഷണം , അദ്ധ്യാപനം, നാടകം എന്നിങ്ങനെ വിവിധ മേഖലകളില്‍ ശബ്ദസാന്നിധ്യം തെളിയിച്ച അനുഗ്രഹീത  വ്യക്തിത്വത്തിന് ഉടമകൂടിയാണ്  യതീന്ദ്രന്‍ മാസ്റ്റര്‍ എന്ന 'തൊണ്ട തൊഴിലാളി '




കലോത്സവ വേദികളില്‍ ലളിതഗാനം ആലപിച്ച് മികച്ച വിജയം കരസ്ഥമാക്കി വരുന്ന വരെ നാം ഹൃദയം നിറഞ്ഞ് അഭിനന്ദിക്കും.പക്ഷെ അതിന്റെ പിന്നണി ശില്പികളെ നാം അറിയാന്‍ ശ്രമിക്കാറില്ല.കലോത്സ വേദികളില്‍ മികച്ച വിജയം നേടുന്ന ലളിത ഗാനം രചിച്ചത്  ലതാ ജനാര്‍ദ്ദനന്‍ ആണെന്ന് പലര്‍ക്കും അജ്ഞാനം . ലതാ ജനാര്‍ദ്ദനനെക്കുറിച്ചറിയാന്‍    




     "ദൈവ'ത്തെ തൊട്ട കൈകള്‍
മാറഡോണയെ കാണുന്നതുപോലും ജീവിത പുണ്യമായി  കാണുന്നവരുടെ ഇടയില്‍ മാറഡോണയുടെ മുഖം മിനുക്കാന്‍ സൗഭാഗ്യം ലഭിച്ച കൈകളുടെ

ഉടമകളാണ് ചെറുവാഞ്ചേരി 'ആരാമ'ത്തില്‍ ടി. പി. പ്രജിത്തും, മാലൂര്‍ 'നീലാംബരി'യില്‍ ഷാജിയും. ദൈവത്തിന്റെ മുഖം മിനുക്കിയവിശേഷങ്ങള്‍ കൂടുതലറിയാന്‍  


  
 



ചിത്രകലാ ഗ്രാമമായ കതിരൂരില്‍ ഇഷ്ടികയില്‍ ശില്‍പങ്ങള്‍ തീര്‍ത്ത് വ്യത്യസ്തനാവുകയാണ്  യുവ അഭിഭാഷകന്‍. ആണിക്കാംപൊയിലിലെ അഡ്വ.പ്രശാന്ത് കതിരൂരാണ് പൊതുവെ ആരും ഉപയോഗിക്കാത്ത മാധ്യമമായ ഇഷ്ടികയില്‍ തന്റെ കരവിരുത് വിരിയിക്കുന്നത്.  സ്വന്തമായി കവിതകള്‍ എഴുതി അതിന് മനോഹരമായ നിറങ്ങളും, രൂപങ്ങളും  ഒരുക്കുക എന്നതാണ് ഇടവേളകളില്‍ പ്രശാന്തിന്റെ ഇഷ്ടവിനോദം.

 കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ